യു.എ.ഇ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് നാണംകെട്ട തുടക്കം. കൂറ്റനടിക്കാരുടെ ടീമായ വെസ്റ്റ് ഇൻഡീസ് 55 റണ്ണിന് പുറത്ത്. ടി20 ലോകകപ്പിലെ രണ്ടാം സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസ് തകർന്നു തരിപ്പണമായി. പവർപ്ലേ പൂർത്തിയാകുമ്പോൾ ഓപ്പണർമാരെയടക്കം നാല് വിക്കറ്റ് നഷ്ടമായ വിൻഡീസ് 31 റൺസെന്ന നിലയിലായിരുന്നു.

എവിൻ ലൂയിസ്, ലെൻഡി സിമ്മൻസ്, ഷിമ്രോൻ ഹെറ്റ്മയേർ, ക്രിസ് ഗെയ്ൽ എന്നിവർ പുറത്താകുമ്പോൾ 31 റണ്ണിൽ നിന്ന ടീമാണ് 24 റണ്ണെടുക്കുമ്പോഴേയ്ക്കും ഓൾ ഔട്ട് ആയത്. മൊയീൻ അലി രണ്ടും ക്രിസ് വോക്സും ടൈമൽ മിൽസും ഓരോ വിക്കറ്റും വീഴ്ത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് പന്തിൽ 6 റൺസെടുത്ത ഓപ്പണർ ലൂയിസിനെ ക്രിസ് വോക്സും ഏഴ് പന്തിൽ മൂന്ന് റൺസെടുത്ത സിമ്മൻസിനെ മൊയീൻ അലിയും പുറത്താക്കി. നാലാമൻ ഹെറ്റ്മയേറുടെ വിക്കറ്റും അലിക്കാണ്. ഹെറ്റ്മയേർ ഒൻപത് പന്തിൽ അത്രതന്നെ റൺസ് നേടി. ക്രിസ് ഗെയ്ലാവട്ടെ(13) മിൽസിൻറെ പന്തിൽ വീണു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക