ന്യൂഡല്‍ഹി: കടുത്ത ജനരോഷം മുന്‍നിര്‍ത്തി പെട്രോള്‍, ഡീസല്‍ വില കുറക്കുന്നതിെന്റ സാധ്യതാചര്ച്ചയില് കേന്ദ്രം. മൂന്നക്കത്തില്നിന്ന് വില താഴ്ന്നില്ലെങ്കില്‍ യു.പി അടക്കം മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ഈ വിഷയം ആയുധമാക്കുമെന്ന തിരിച്ചറിവില്‍ കൂടിയാണ് ചര്‍ച്ചകള്‍. എന്നാല്‍, വിലയോ എക്സൈസ് തീരുവയോ കുറക്കുന്നതിെന്റ വ്യക്തമായ നടപടികളിലേക്ക് കടന്നിട്ടില്ല.
അസംസ്കൃത എണ്ണ നല്കുന്ന രാജ്യങ്ങളോട് വില കുറച്ചു തരണമെന്ന ആവശ്യം ഉയര്‍ത്താനാണ് ഒരു ചര്‍ച്ച. തീരുവ കുറക്കുക വഴി വരുമാനനഷ്ടത്തില്‍ ചെറിയൊരു പങ്ക് കേന്ദ്രം ഏറ്റെടുക്കുേമ്ബാള്, സംസ്ഥാനങ്ങളെക്കൂടി പ്രാദേശിക നികുതി കുറക്കാന്‍ പ്രേരിപ്പിക്കുന്നതിനെക്കുറിച്ചും ധനമന്ത്രാലയത്തില്‍ ചര്‍ച്ച നടക്കുന്നു. സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതിനാല്‍ പെേട്രാളിയം ഉല്പന്നങ്ങള് ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് നടപ്പില്ലാത്ത സ്ഥിതിയുമാണ്.
പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 105.84 രൂപയെന്ന സര്‍വകാല റെക്കോഡിലെത്തി. മുംബൈയില്‍ ഇത് 111.77 രൂപയാണ്. ഡീസലിന് യഥാക്രമം 94.57 രൂപയും 102.52 രൂപയുമായി. വിമാന ഇന്ധനത്തിന് ലിറ്ററിന് ശരാശരി 79 രൂപയാണ് ഡല്‍ഹിയില്‍ വില.ബി.ജെ.പി അധികാരത്തില്‍ വരുന്നതിനുമുമ്ബ് 2014ല്‍ പെട്രോളിയം ഉല്പന്നങ്ങളില്നിന്ന് കേന്ദ്രത്തിന് കിട്ടിയിരുന്ന നികുതിവരുമാനം 65,000 കോടിയായിരുന്നത് ഇന്ന് 3.50 ലക്ഷം കോടി രൂപയാണെന്ന് ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പകല്‍ക്കൊള്ളയല്ലാതെ മറ്റെന്താണെന്ന അദ്ദേഹത്തിെന്റ ചോദ്യത്തോട് ബി.ജെ.പി ഇനിയും പ്രതികരിച്ചിട്ടില്ല.
സാദാ ചെരിപ്പിട്ടു നടക്കുന്നവര്‍ക്കും വിമാനത്തില്‍ കയറാവുന്ന കാലം വരുമെന്ന് അധികാരത്തിലേറിയ സമയത്ത് പറഞ്ഞ ബി.ജെ.പിയുടെ ഭരണം ഏഴു വര്‍ഷം പിന്നിട്ടപ്പോള്‍ ഇന്ധനവില കൂടിക്കൂടി റോഡിലൂടെപോലും പോകാന്‍ പറ്റാത്ത സ്ഥിതിയായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. വിമാന ഇന്ധനത്തേക്കാള്‍ വില പെട്രോളിന് കൊടുക്കേണ്ട സ്ഥിതിയാണ് ഇപ്പോഴത്തേതെന്നും പ്രിയങ്ക പറഞ്ഞു.