ജിദ്ദ: എണ്ണ വിതരണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങളിലെ പ്രധാനികളായ സൗദി അറേബ്യ നിരസിച്ചു.ഇതിനുപിന്നാലെ ആഗോള വിപണിയില്‍ എണ്ണവില 85 ഡോളറായി ഉയര്‍ന്നു. കല്‍ക്കരി, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിലയും വര്‍ധിച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം നവംബര്‍ മാസത്തിലേ വിതരണം കൂട്ടുകയുള്ളൂ എന്ന നിലപാടില്‍ നില്‍ക്കുകയാണ് സൗദി. എണ്ണോല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഒപെക്’ തീരുമാനം നവംബറില്‍ എണ്ണ വിതരണം വര്‍ധിപ്പിക്കാമെന്നായിരുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയരുമ്ബോഴും ഈ തീരുമാനത്തില്‍ മാറ്റം വേണ്ടതില്ലെന്നാണ് പ്രധാന എണ്ണോല്പാദകരായ സൗദിയുടെ നിലപാട്. ഇതോടെ എണ്ണ വില ബാരലിന് ഒരു ശതമാനം വര്‍ധിച്ച് 85 ഡോളറില്‍ എത്തി. ഒപെകിെന്റ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് എണ്ണ വില കൂടുകയും കുറയുകയും ചെയ്യാറുള്ളത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക