കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന കണ്ടെത്തലില്‍ ആര്‍കിടെക്റ്റിനും കരാര്‍ കമ്ബനിക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച്‌ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേശിനെതിരെയും കരാറുകാരായ കെ.വി ജോസഫ് ആന്‍ഡ് സണ്‍സ് കമ്ബനിക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവി‍െന്‍റ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്. കെട്ടിടത്തി‍െന്‍റ ബലക്ഷയം തീര്‍ക്കാനും പുനരുദ്ധാരണത്തിനും വേണ്ടിവരുന്ന ചെലവ് നിയമനടപടികളിലൂടെ ഇവരില്‍നിന്ന് ഈടാക്കാനും കെ.ടി.ഡി.എഫ്.സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

ഡിസൈന്‍ ക്രമീകരിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അവരുടെ പേരില്‍ പൂര്‍ണ അച്ചടക്ക നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. 2009ല്‍ മാവൂര്‍ റോഡില്‍ നിര്‍മാണം ആരംഭിച്ച പത്തു നിലകളുള്ള ഇരട്ട ടവറുകള്‍ രൂപകല്‍പന ചെയ്തത് കോഴിക്കോട്ടെ പ്രശസ്ത ആര്‍ക്കിടെക്ടായ ആര്‍.കെ രമേശ് ആയിരുന്നു. എറണാകുളത്തെ കെ.വി. ജോസഫ് ആന്‍ഡ് സണ്‍സ് കമ്ബനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എ.കെ.ജി സെന്‍റര്‍, കൈരളി ചാനല്‍ ടവര്‍, കോഴിക്കോട് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പന ആര്‍.കെ രമേശന്‍ ആയിരുന്നു നിര്‍വഹിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇരട്ട ടവര്‍ അപകട ഭീഷണിയിലാണ്. ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയില്‍ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുണ്ട്. കെട്ടിടത്തി‍െന്‍റ നൂറോളം തൂണുകളിലും വിള്ളലുണ്ട്. ആവശ്യത്തിന് കമ്ബി ഉപയോഗിക്കാതെയാണ് നിര്‍മാണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തി‍െന്‍റ ബലക്ഷയ പ്രശ്നം തീര്‍ക്കാന്‍ ബസ്സ്റ്റാന്‍ഡ് ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക