പാലക്കാട്: പാചകവാതക വിലവര്‍ധനയില്‍ പ്രയാസമനുഭവിക്കുന്ന അടുക്കളയില്‍ ദുരിതംവര്‍ധിപ്പിച്ച്‌ പച്ചക്കറി വില കുതിക്കുന്നു.ഇന്ധനവില കുതിക്കുന്നതിനാല്‍ തമിഴ്നാട്ടില്‍നിന്ന് ചരക്കുനീക്കം ചെലവേറിയതും ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതുമെല്ലാം വിപണിക്ക് വെല്ലുവിളിയായി. പാലക്കാട് വലിയങ്ങാടിയില്‍ 15-20 ലോഡ് പച്ചക്കറിയാണ് പ്രതിദിനമെത്തുന്നത്. ഒരാഴ്ചക്കിടെ പച്ചക്കറിവില ഇരട്ടിയായി. ഡീസല്‍ വിലവര്‍ധനവ് കാരണം ഗതാഗത ചെലവ് കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.ഉല്‍പാദനം കുറഞ്ഞ് ഗ്രാമീണ മേഖലഗ്രാമീണ മേഖലയില്‍ ഇത്തവണ ഉല്‍പാദനം കുറവാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ വിപണിയിലെ പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാനാവശ്യമായ പച്ചക്കറിയുണ്ട്. വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി മൊത്തവ്യാപാരികള്‍ കുറഞ്ഞ വിലയ്ക്കാണ് സംഭരിക്കുന്നത്. മേഖലയില്‍ താങ്ങുവിലയും സംഭരണവുമായി സര്‍ക്കാര്‍ ഇടപെടലുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുന്ന രീതിയിലല്ല പ്രവര്‍ത്തനം. പല കര്‍ഷകരും നേരിട്ട് ഉപഭോക്താക്കളിലേക്കെത്തുന്നുണ്ടെങ്കിലും നാമമാത്രമാണ് വരുമാനം. ലോക്ഡൗണില്‍ കൃഷിയിറക്കി നഷ്ടമുണ്ടായ പല കര്‍ഷകരും മാറിനിന്നതോടെ വിപണിയിലെ പ്രാദേശിക ഇടപെടല്‍ പേരിന് മാത്രമാണ്.രണ്ടാഴ്ചക്കിടെ ഇരട്ടി വര്‍ധനതമിഴ്നാട്ടില്‍ ബീന്‍സ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ ഉല്‍പാദനം കുറഞ്ഞതോടെ രണ്ടാഴ്ചക്കിടെ വില ഇരട്ടിേയാളമാണുയര്‍ന്നത്. വിപണിയില്‍ ആവശ്യക്കാരേറെയുള്ള ഉല്‍പന്നങ്ങളില്‍ പലതും നാമമാത്രമായാണ് ചെറുകിട കച്ചവടക്കാര്‍ വില്‍പനക്കെത്തിക്കുന്നത്.ദിവസവും വിലയില്‍ മാറ്റം വരുന്നതിനാല്‍ വ്യാപാരികള്‍ സംഭരിക്കുന്ന അളവ് കുറക്കുകയാണെന്ന് നഗരത്തില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ശ്രീധരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നവരാത്രിയോടനുബന്ധിച്ച്‌ വില ഇനിയും ഉയര്‍ന്നേക്കാം. സാധാരണ പൂജസമയത്ത് പച്ചക്കറികള്‍ക്ക് നല്ല ചെലവാണ് ഉണ്ടാകുക. വില കൂടിയതോടെ പലരും വാങ്ങുന്ന പച്ചക്കറികളുടെ അളവ് കുറക്കുന്ന അവസ്ഥയാണെന്നും ശ്രീധരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക