കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാന സര്‍വിസ് പുനരാരംഭിക്കാന്‍ നിയോഗിച്ച ഒമ്ബതംഗ സമിതിയുടെ തുടര്‍നടപടികള്‍ നീളുന്നു.വിമാന ദുരന്തത്തിെന്റ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര നിലപാട്. സെപ്റ്റംബര്‍ 11ന് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.പൈലറ്റ് നടപടിക്രമങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയായിരുന്നു അപകടകാരണമെന്നായിരുന്നു ഉള്ളടക്കം. ഇതോടെയാണ് വ്യോമയാന മന്ത്രാലയം സമിതിയെ നിശ്ചയിച്ചത്.വ്യോമയാന സെക്രട്ടറി പ്രദീപ് ഖരോളയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വ്യോമസേന മുന്‍ മേധാവി ഫാലിഹോമി മേജര്‍, ഡി.ജി.സി.എ, എ.എ.െഎ.ബി, വിമാനത്താവള അതോറിറ്റി പ്രതിനിധികള്‍, കേന്ദ്ര കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞന്, വ്യോമയാന മേഖലയിലെ വിദഗ്ധരായ അരുണ്‍ റാവു, വിനീത് ഗുലാതി എന്നിവരാണ് അംഗങ്ങള്‍. 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ ഒക്ടോബര്‍ പകുതിയോടെ ഒരുമാസം അവസാനിക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക