കോട്ടയം: മധ്യകേരളത്തില്‍ ആദ്യമായി ഹൃദയം തുറക്കാതെ ഹൃദയവാല്‍വ് മാറ്റിെവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം കാരിത്താസ് ആശുപത്രി.ഹൃദയത്തിലെ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലൂടെ വാല്‍വ് ഘടിപ്പിച്ച കത്തീറ്റര്‍ കടത്തിവിട്ട് പഴയ വാല്‍വിന് പകരം പിടിപ്പിക്കുന്ന സാങ്കേതികവിദ്യയായ ട്രാന്‍സ്‌ കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാേന്‍റഷനാണ് നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.ബൈപാസ് ആവശ്യമായി വരില്ല എന്നതിനൊപ്പം രോഗിയുടെ നെഞ്ചില്‍ വലിയ മുറിവുണ്ടാക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. കുറവിലങ്ങാട് സ്വദേശിയായ 70കാരനിലാണ് ഹൃദയം തുറക്കാതെ ഹൃദയവാല്‍വിന് പകരം പുതിയ വാല്‍വ് ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ രോഗി പൂര്‍ണ ആരോഗ്യവാനായി ആശുപത്രിവിട്ടു. ഡോ.ദീപക് ഡേവിഡ്‌സണ്‍, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് എം. രാമന്‍കുട്ടി, ഡോ. നിഷ പാറ്റാനി, ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോര്‍ജ്, ഡോ. ഗൗതം രാജന്‍, ഡോ. ഹെന്‍ലി പി. ആന്‍ഡ്രൂസ്, ഡോ. ജോണ്‍ മാത്യു എന്നിവരടങ്ങുന്ന വിദഗ്‌ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സാധാരണയായി അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്ന അവസ്ഥയിലുള്ള രോഗികളില്‍ ഹൃദയ ശസ്ത്രക്രിയ നടത്തി വാല്‍വ് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. പ്രായമായവരിലും മറ്റ് അനുബന്ധരോഗങ്ങള്‍ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ സങ്കീര്‍ണവും അപകടം നിറഞ്ഞതുമാണ്. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്‌ കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാേന്‍റഷന്‍ ആശ്രയകരമാകുന്നത്.മുമ്ബ് 30 ലക്ഷത്തിലധികം ചെലവ് വരുമായിരുന്ന ഈ ചികിത്സ ഇപ്പോള്‍ 15 ലക്ഷത്തോളം രൂപക്കാണ് നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോണി ജോസഫ്, ഡോ.ദീപക് ഡേവിഡ്‌സണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക