കോഴിക്കോട്: പന്ത്രണ്ടുവയസുകാരന്റെ മരണത്തിനു കാരണമായ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നടത്തിയ ഒരു പരിശോധന ഫലം കൂടി പുറത്തു വന്നു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച റംബൂട്ടാന് പഴത്തിലും പ്രദേശത്തു നിന്നു ശേഖരിച്ച അടക്കയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് ഫലം പുറത്തുവന്നത്.
നേരത്തെ ആടുകളില്‍ നിന്നും ശേഖരിച്ച രക്ത പരിശോധനയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. കൂടാതെ കാട്ടുപന്നികളുടെയും വവ്വാലുകളുടെ പരിശോധനാ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിലൊന്നും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. പരിശോധിച്ച സാമ്ബിളുകളിലൊന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ആശങ്കയുളവാക്കുന്നുണ്ട്.