ഡൽഹി: 2020ല്‍ ഇന്ത്യയില്‍ പ്രതിദിനം നടന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഒരു ദിവസം ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗവും രാജ്യത്ത് നടന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സംഭവിച്ചത് 29,193 കൊലപാതകങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇത് 2019ല്‍ 28,915 ആയിരുന്നു. പ്രതിദിന ശരാശരി 79ഉം. 2020ല്‍ ഉത്തര്‍പ്രദേശ് 3,779, ബിഹാര്‍ 3,150, മഹാരാഷ്ട്ര 2,163, മധ്യപ്രദേശ് 2,163 പശ്ചിമ ബംഗാള്‍ 1948, ഡല്‍ഹി 472 എന്നിങ്ങനെയാണ് കൊലപാതകങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രതിദിന കണക്ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ദിവസം ഇന്ത്യയില്‍ ശരാശരി 77 പേര്‍ ബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെങ്കില്‍ ആകെ കണക്ക് 28,046 ആണ്. കഴിഞ്ഞ വര്‍ഷം 3,71,503 സ്ത്രീകള്‍ പല തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരകളായതായാണ് കണക്ക്. 2019നെക്കാള്‍ 8.3ശതമാനം (4,05,326) കുറവാണിത്. 2020ല്‍ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ ബലാത്സംഗം അടക്കം ആകെ കേസുകള്‍ 28,153 ആണ്.

റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലാണ് കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളായത്.(5,310 പേര്‍). ഉത്തര്‍പ്രദേശ് (2,769), മധ്യപ്രദേശ് (2,339), മഹാരാഷ്ട്ര (2,062) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2019ല്‍ 62.3ശതമാനമായിരുന്നത് 2020ല്‍ 56.5 ശതമാനമായി കുറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക