ലഖ്നോ: യു.പിയില്‍ പനിബാധിച്ച അഞ്ചു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. ഫിറോസാബാദ് മെഡിക്കല്‍ കോളജില്‍ അഞ്ച് മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ച് വയസുകാരനായ ഹൃത്വികിന് പ്രവേശനം ലഭിച്ചില്ല.

ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്തയാണ് ഹൃത്വിക്കിന് പ്രവേശനം നിഷേധിക്കുന്നതിലേക്ക് നയിച്ചത്. ഹൃത്വിക്കിന്‍റെ മൃതദേഹവുമായി പിതാവ് രാജ്കുമാര്‍ നടന്നു പോകുന്ന ചിത്രം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയെ വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലാണ് ആദ്യം എത്തിച്ചതെന്ന് പിതാവ് രാജ്കുമാര്‍ പറയുന്നു. എന്നാല്‍, മുന്‍കൂറായി 40,000 രൂപ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പണം നല്‍കാതെ ചികിത്സ തുടങ്ങില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് കുട്ടിയുമായി ഫിറോസാബാദ് മെഡിക്കല്‍ കോളജിലെത്തിയതെന്നും പിതാവ് പറഞ്ഞു.

ഒരു ദിവസം കഴിഞ്ഞ പണമെത്തിക്കാമെന്ന് സ്വകാര്യ ആശുപത്രി അധികൃതരോട് പറഞ്ഞുവെങ്കിലും അവര്‍ ചികിത്സ തുടങ്ങാന്‍ തയാറായില്ല. കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ച്‌ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ബെഡ് ലഭിച്ചില്ലെന്നും രാജ്കുമാര്‍ പറഞ്ഞു. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി പടര്‍ന്നു പിടിക്കുകയാണ്. നിരവധി പേരാണ് രോഗത്തിന് ആശുപത്രികളില്‍ ചികിത്സ തേടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക