കാസര്‍കോട്: പശുവിന് പുല്ലരിയാന്‍ വിജനമായ പറമ്ബിലേക്ക് ഇറങ്ങിയ ക്ഷീര കര്‍ഷകന് 2000രൂപ പിഴ. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ മുന്നറിയിപ്പ്. കാസര്‍കോട് അമ്ബലത്തറ പൊലീസാണ് പാവപ്പെട്ട കര്ഷകെന്റ അന്നംമുട്ടിച്ചത്.
കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണനോടാണ് പൊലീസിന്റ കണ്ണില്‍ ചോരയില്ലാത്ത നടപടി. ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റര്‍ പാല്‍ കിട്ടുന്നത് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് ശ്രമിക്കുന്നതിനാല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാല്‍ പശുവിന് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു.
25 സെന്‍റ് പുരയിടത്തില്‍ പുല്ലൊന്നുമില്ല. അതിനാല്‍ തൊട്ടടുത്തെ പറമ്ബില്‍ മാസ്കിട്ടശേഷം 46കാരനായ നാരായണന്‍ പുല്ലരിയാന്‍ പോകുകയായിരുന്നു. പൂര്‍ണമായും വിജനമായ സ്ഥലം. കന്നുകാലികളെ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തലായിരുന്നു ഇദ്ദേഹത്തിന്റ മനസ്സില്‍.
”പശുവിന് പുല്ലരിഞ്ഞാല്‍ കോവിഡ് പരക്കുന്നത് എങ്ങനെയാണ്. ക്വാറന്‍റീനില്‍ കഴിയേണ്ട നിങ്ങള്‍ വേറെ ആരെ കൊണ്ടെങ്കിലും പുല്ല് അരിയാന്‍ പറയണം എന്നാണ് പൊലീസുകാര്‍ നിര്‍ദേശിച്ചത്. ആരാണ് എെന്റ പശുവിന് പുല്ലെരിയാന്‍ വരിക. എന്ത് മണ്ടത്തരമാണ് പൊലീസ് പറയുന്നത്”- നാരായണന്‍ മാധ്യമത്തോട് പറഞ്ഞു.
മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കടമെടുത്ത ഇയാള്‍ എങ്ങനെ രണ്ടായിരം രൂപ ഫൈന്‍ അടക്കുമെന്ന ചിന്തയിലാണ്. ഉപജീവന മാര്‍ഗവും വഴിമുട്ടിയിരിക്കയാണ് ഇപ്പോള്‍. ഒടുവില്‍ അടുത്ത ബന്ധു പിഴ അടക്കുകയായിരുന്നു. ഭാര്യക്ക് കോവിഡ് വന്നിട്ട് 10ദിവസമായെങ്കിലും പശുവിനെ ആര് പരിപാലിക്കുമെന്നാണ് ഇയാളുടെ ചോദ്യം.