തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സര്‍ക്കാറിന് കടുത്ത വെല്ലുവിളിയാകും. സുപ്രീംകോടതി വിധി മാനിക്കുന്നെന്നും വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചാം പ്രതി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ആവര്ത്തിക്കുേമ്ബാഴും കോടതി മുമ്ബാകെ ഹാജരാക്കപ്പെടുന്ന തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. ശിക്ഷിക്കപ്പെട്ടാല്‍ ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനത്തിനും സര്‍ക്കാറിെന്റ നടപടിക്കും തിരിച്ചടിയാകും.
തെളിവില്ലെന്നും പൊതുതാല്പര്യ പ്രകാരമാണ് കേസ് പിന്വലിക്കുന്നതെന്നുമുള്ള വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്ന സര്‍ക്കാര്‍ വാദം കോടതിയില്‍ നിലനില്ക്കാന് സാധ്യതയില്ല. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുജന താല്പര്യം എന്ന് കോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ അഭിഭാഷകന് വിയര്‍ക്കും. നേരത്തേ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുതല്‍ മേല്‍ക്കോടതികള്‍ വരെ ഇൗ ചോദ്യം ഉന്നയിച്ചിരുന്നു. നേരത്തേ സി.ജെ.എം കോടതിയില്‍നിന്ന് കേസ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. വീണ്ടും ഇൗ കോടതിയിലേക്ക് തന്നെ വിചാരണ വരുേമ്ബാള്‍ മുമ്ബ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാനും സാധ്യതയുണ്ട്.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സി.ജെ.എം കോടതിയെ സമീപിച്ചേപ്പാള് തന്നെ അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവകുപ്പിെന്റ ശിപാര്‍ശ വകവെക്കാതെ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്തായിരുന്നു സര്‍ക്കാര്‍ നീക്കം. പ്രതിയുടെ പരാതിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഒാഫ് പ്രോസിക്യൂഷനായിരുന്ന ബീന സതീഷിനെ മാറ്റുകയും ചെയ്തു. മന്ത്രി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന് എന്നിവരടക്കം സി.പി.എം നേതാക്കളുടെ വിടുതല്‍ ഹരജി ആഗസ്റ്റ് ഒമ്ബതിന് തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കാനിരിക്കുകയാണ്. ആ ദിവസവും സര്‍ക്കാറിന് നിര്‍ണായകമാണ്.