കൊച്ചി: വിവാഹമോചന കേസ് നടത്തിപ്പിന് വക്കാലത്ത് നൽകിയ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതികളായ അഭിഭാഷകർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കണ്ണൂർ സ്വദേശികളായ എംജി ജോൺസൺ, കെകെ ഫിലിപ്പ് എന്നിവർക്കാണ് ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യം നൽകിയത്.

2021 മുതൽ നിരവധി തവണ പീഡനത്തിനിരയായി എന്നാണ് യുവതി പറയുന്നതെങ്കിലും കഴിഞ്ഞ ജൂൺ 30ന് മാത്രമാണ് പരാതി നൽകിയത്. ഇക്കാര്യം കണക്കിലെടുത്താണ് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, വിവാഹമോചനം അനുവദിച്ച് കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പ്രതീക്ഷിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ബലാത്സംഗ പരാതി ഉന്നയിച്ചതെന്ന് ഹർജിക്കാർ വാദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ ഒന്നാം പ്രതി മുൻ ജില്ല ഗവ. പ്ലീഡർ ആയിരുന്നുവെന്നും പരാതിക്കാരി നിർധനയാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. എന്നാൽ, പ്രതികൾ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി പ്രതികളെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കണമെന്ന് നിർദേശം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക