വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ്സ്റ്റാൻഡിലെ ശൗചാലയത്തിന്റെ പൂട്ടുപൊളിച്ച്‌ പോലീസ്. സഹായമഭ്യര്‍ഥിച്ച്‌ മലപ്പുറത്തുനിന്ന് രാത്രി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ വ്യത്യസ്തമായൊരു പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. നീലേശ്വരത്തെ ശൗചാലയത്തിന്റെ ചുമരില്‍ യുവാവിന്റെ ഉമ്മയുടെ ഫോണ്‍നമ്ബര്‍ ആരോ എഴുതിവെച്ചിട്ടുണ്ടെന്നും പലരും മോശമായി ഉമ്മയുടെ ഫോണിലേക്ക് വിളിക്കുന്നുവെന്നുമായിരുന്നു പരാതി.

മറ്റു വഴികളില്ലാതെ വന്നപ്പോള്‍ മലപ്പുറത്തുനിന്ന് ബസ് കയറി യുവാവ് നീലേശ്വരത്തെത്തുകയായിരുന്നു. എത്തിയപ്പോള്‍ രാത്രിയായതിനാല്‍ ശൗചാലയം അടച്ചു. പൂട്ടുപൊളിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് യുവാവ് പോലീസിന്റെ സഹായം തേടിയത്. അടുത്ത ദിവസം തന്നെ ഗള്‍ഫിലേക്ക് പോകേണ്ടതിനാല്‍ നമ്ബര്‍ മായ്ക്കാതെ പോകാനാവില്ലെന്നതായിരുന്നു പ്രശ്നം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിന്റെ സങ്കടം മനസ്സിലാക്കിയ എസ്.ഐ. മധുസൂദനൻ മടിക്കൈയും പോലീസ് ഉദ്യോഗസ്ഥരായ പ്രദീപൻ കോതോളിയും കെവി. ഷിബുവും യുവാവുമായി ശൗചാലയത്തിനടുത്തെത്തി. കൗണ്‍സിലര്‍ ഇ. ഷജീറിന്റെ ഇടപെടലിലൂടെ താക്കോല്‍ കിട്ടി. എന്നാല്‍ താക്കോല്‍ കൊണ്ട് തുറക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് തന്നെ പൂട്ടുപൊളിച്ചു. ശൗചാലയത്തിന്റെ ചുമരില്‍ എഴുതിയ യുവാവിന്റെ ഉമ്മയുടെ ഫോണ്‍നമ്ബര്‍ മായ്ച്ചു. ഒരുവര്‍ഷത്തോളം നേരിട്ട പ്രശ്നത്തിന് പരിഹാരം കിട്ടിയ സന്തോഷത്തില്‍ യുവാവ് രാത്രിതന്നെ മലപ്പുറത്തേക്ക് തിരിച്ചു. ചുമരില്‍ ധാരാളം നമ്ബറുകളും മോശം വാക്കുകളും ഉണ്ടെന്നതിനാല്‍ അത് മായ്ക്കാൻ നടപടി വേണമെന്ന് നഗരസഭയോട് പോലീസ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക