തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതി പിടിയില്‍. മഹാരാഷ്ട്രയിലെ ധൂലൈ ജില്ലയിലെ പലാസ് നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതീഷ് ബാല്‍ചന്ദ് വാനി ആണ് അറസ്റ്റിലായത്. മധ്യപ്രദേശ് പൊലീസാണ് ഇയാളെ പിടികൂടിയത്.

മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു സ്പിരിറ്റ് കടത്ത് കേസിലാണ് ഇയാള്‍ പിടിയിലായത്. ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് മദ്യ നിര്‍മാണത്തിനായി എത്തിച്ച ലോഡില്‍ നിന്നും സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ ടാങ്കര്‍ ഡ്രൈവര്‍മാരെ ഇയാളാണ് സഹായിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കേസിലെ മുഖ്യ പ്രതികളായ ടി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ കോടതികളിലായി ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോഫിയിടെ നേതൃത്വത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്പിരിറ്റ് മോഷ്ടിച്ചതായി ആദ്യം മൊഴി നല്‍കിയ ഡ്രൈവര്‍മാരായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോള്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവരെ മധ്യപ്രദേശിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക