കോട്ടയം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ 12 മണിക്കൂര്‍ ജോലി നിര്‍ദേശം ആളെക്കൊല്ലിയാകുമെന്ന് ആശങ്ക. എട്ടുമണിക്കൂര്‍ ജോലിയാണ് 12 മണിക്കൂറായത്. ജീവനക്കാര്‍ക്കിടയിെല ഉയര്‍ന്ന മരണനിരക്കിന് ഒരു കാരണം കടുത്ത ജോലി സമ്മര്‍ദമാണെന്ന കോര്‍പറേഷന്‍ കണ്ടെത്തല്‍ നിലനില്‍ക്കെയാണ് സമയത്തില്‍ വര്‍ധന വരുത്തിയത്.

പല ട്രിപ്പിലും ഇതില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരുണ്ട്. എന്നാല്‍, അവര്‍ക്ക് മതിയായ വിശ്രമം നല്‍കിയാണ് അടുത്ത ജോലിക്ക് നിയോഗിക്കാറ്. പരിഷ്കരണത്തോടെ ഇതിന് മാറ്റം വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

12 മണിക്കൂര്‍ ഡ്യൂട്ടിയില്‍ 10 മണിക്കൂര്‍ ഓടിക്കണമെന്നാണ് നിബന്ധന. ഇത് അപകടങ്ങള്‍ കൂട്ടുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 2021 ജൂണ്‍ 29ലെ 1001ാം നമ്ബര്‍ ഉത്തരവാണ് വിവാദമായത്. 2021 ജൂണ്‍ 16ല്‍ പുറത്തിറക്കിയ 1601ാം നമ്ബര്‍ ഉത്തരവ് തിരുത്തിയാണ് ഇൗ ഉത്തരവിറക്കിയത്. ആദ്യ ഉത്തരവില്‍ 12 ല്‍ എട്ട് ൈഡ്രവിങ്ങും നാല് മണിക്കൂര്‍ വിശ്രമവുമായിരുന്നു നിര്‍ദേശം.

12 മണിക്കൂര്‍ ഡ്യൂട്ടി നിയമവിരുദ്ധമാണെന്നായിരുന്നു ജൂണ്‍ 18ന് അംഗീകൃത സംഘടനകളുമായുള്ള ചര്‍ച്ചക്കുള്ള അജണ്ടയില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി വ്യക്തമാക്കിയത്. ‘മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് നിയമം അനുസരിച്ച്‌ ദീര്‍ഘദൂര സര്‍വിസുകളില്‍ ൈഡ്രവറെയും കണ്ടക്ടറെയും പരമാവധി എട്ടുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി നിയോഗിക്കരുത്.

ഓര്‍ഡിനറി സര്‍വിസുകളില്‍ ഇവരെ സിംഗിള്‍ ഡ്യൂട്ടിക്ക് മാത്രമേ ഉപയോഗിക്കാവൂ. ബസ് ഷെഡ്യൂളുകളെ ബാധിക്കാത്ത തരത്തില്‍ ജീവനക്കാരുടെ ഷെഡ്യൂളുകള്‍ ഇതിനുതകുമാറ് പുനഃക്രമീകരിക്കുന്നതാണ്’ എന്നാണ് പറയുന്നത്. 2017 ഡിസംബര്‍ 12ന് കേരള ഹൈകോടതിയും കെ.എസ്.ആര്‍.ടി.സിയില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ഉത്തരവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക