ഇലന്തൂര്‍ നരബലിക്ക് പിന്നാലെ സമാന രീതിയില്‍ ആഭിചാരത്തിന്റെയും പൂജയുടെയും പേരില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത സംഘത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ നഗ്നപൂജയ്ക്ക് വിധേയമാക്കിയ സംഭവത്തിലെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.ഇതിനിടെ കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ ജബ്ബാറിനും സഹായി സിദ്ദിഖിനുമെതിരെ സിദ്ദിഖിന്റെ ഭാര്യ രംഗത്തെത്തി. സിദ്ദിഖിനെതിരെ ഇയാളുടെ ഭാര്യയും മാതാവും ഇന്നലെയാണ് പോലീസ് പരാതി നല്‍കിയത്.

നഗ്നപൂജയുടെ പേരില്‍ ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭര്‍ത്താവ് തന്നെ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്ന വെളിപ്പെടുത്തലുമായാണ് യുവതി രംഗത്ത് വന്നതോടെയാണ്തട്ടിപ്പ് സംഘത്തെക്കുറിച്ച് ലോകമറിയുന്നത്. 150 പവന്‍ നല്‍കിയാണ് തന്റെ വീട്ടില്‍ നിന്നും തന്നെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. അതോടൊപ്പം ഇവര്‍ സ്ത്രീധനമായി ചോദിച്ച 16 ലക്ഷം രൂപയുടെ വാഹനവും നല്‍കിയിരുന്നുവെന്നും, ഇതെല്ലാം തുറന്നു പറയാന്‍ ഇപ്പോഴാണ് ധൈര്യം ലഭിച്ചതെന്നും പരാതിക്കാരി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിദ്ധിക്ക് എന്ന് പറയുന്ന ഒരാള്‍ക്കൊപ്പം തന്നോട് മോശമായ രീതിയില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു ഭര്‍ത്താവ് ചെയ്തത്. രാത്രി 11 മണിക്ക് ശേഷം അവിടെ പുരുഷന്മാര്‍ വരികയാണ് ചെയ്യുന്നത്. അതിനുശേഷം അവിടെ മറ്റു ചില കാര്യങ്ങളാണ് നടക്കുന്നത്. പൂജയുടെ പേരില്‍ മറ്റു പെണ്‍കുട്ടികളെയും ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്. തന്നെ ഒരു സ്ഥലത്ത് കൊണ്ടു പോയിരുന്നു അവിടെ നിന്നും ഇറങ്ങി ഓടാന്‍ പോലും തനിക്ക് സാധിച്ചിരുന്നില്ല എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. താന്‍ കാരണം വീട്ടുകാര്‍ക്ക് കൂടി ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് എല്ലാം മറച്ചുവച്ചു തുടങ്ങിയതെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക