ലോകകപ്പിന്റെ വേദിയായ ഖത്തറിലേക്ക് കൊച്ചു കേരളത്തിൽ നിന്ന് ഥാർ ജീപ്പ് ഓടിച്ചെത്താൻ യാത്രതിരിച്ച സോളോ ട്രാവലർ മാഹിക്കാരി നാജി നൗഷി ദുബൈയില്‍. ബുര്‍ജ് ഖലീഫയുടെയും ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്‍റെയും മുന്നിലെത്തിയ നാജി ‘തന്‍റെ ലക്ഷ്യം നേടി’യതായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വെള്ളിയാഴ്ച അബൂദബിയിലെത്തിയ നാജി ശനിയാഴ്ച രാവിലെ ഖത്തറിലേക്ക് തിരിക്കും. ബഹ്റൈന്‍, കുവൈത്ത്, സൗദി വഴിയാണ് ഖത്തര്‍യാത്ര പ്ലാന്‍ചെയ്തിരിക്കുന്നത്.
അഞ്ചു മക്കളുടെ അമ്മയും ട്രാവല്‍ വ്ലോഗറുമായ നാജി ഒക്ടോബര്‍ 15നാണ് മാഹിയില്‍നിന്ന് യാത്ര തിരിച്ചത്. ‘ഓള്‍’ എന്ന് പേരിട്ടിരിക്കുന്ന ഥാറില്‍ മുംബൈ വരെ എത്തിയശേഷം വാഹനം കപ്പല്‍മാര്‍ഗം ഒമാനില്‍ എത്തിക്കുകയായിരുന്നു. ഇത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് നാജി പറഞ്ഞു. ഥാര്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിങ് കമ്ബനികളും പറഞ്ഞു. ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും നാജി പറഞ്ഞു. ബുധനാഴ്ചയാണ് അതിര്‍ത്തികടന്ന് ദുബൈയില്‍ എത്തിയത്. അര്‍ജന്‍റീന ഫാനായ നാജി തന്‍റെ ഇഷ്ടടീമിന്‍റെ പരാജയത്തില്‍ ദുഃഖിതയാണെങ്കിലും തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അത്യാവശ്യം പാചകസൗകര്യമെല്ലാമുള്ള എസ്.യു.വിയിലാണ് നാജിയുടെ യാത്ര. സ്റ്റൗവും ഗ്യാസ് സിലിണ്ടറുമെല്ലാം ഇതിലുണ്ട്. മുമ്ബ് ഇന്ത്യ മുഴുവനും നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്ബിലും ഇവര്‍ യാത്രചെയ്തിട്ടുണ്ട്. ഏഴുവര്‍ഷമായി ഒമാനിലെ ഹോട്ടല്‍ മേഖലയില്‍ സജീവമാണ് ഈ 34കാരി. ലോകകപ്പ് മാത്രമല്ല, ബുര്‍ജ് ഖലീഫക്ക് മുന്നിലൊരു ഫോട്ടോ കൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര. ഇത് യാഥാര്‍ഥ്യമായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മറ്റു ജി.സി.സിയിലേക്ക് ഡ്രൈവ് ചെയ്യുന്നത്.