തിരുവനന്തപുരം:മൊബൈല്‍ ഫോണില്‍ കളിക്കുന്നതുമായി സംബന്ധിച്ച്‌ ഇളയ സഹോദരങ്ങളും കൂട്ടുകാരുമായി പിണങ്ങിയ 13 കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വിഴിഞ്ഞം വെങ്ങാനൂര്‍ മുക്കോല മുടുപാറവിള വീട്ടില്‍ മനോജിന്‍്റെയും നിജിയുടെയും മകൻ ആദിത്യനാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ആയിരുന്നു മരിച്ചത്.

മത്സ്യത്തൊഴിലാളികളായ മാതാപിതാക്കള്‍ ജോലി സംബന്ധമായി പുറത്തു പോയിരുന്നു. ഈ സമയം ആദിത്യനും അനുജന്‍ ആഷിസും അനുജത്തി അനന്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടയില്‍ പിണങ്ങിയ ആദിത്യന്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു. കുറച്ച്‌ സമയം കഴിഞ്ഞ് അമ്മുമ്മ ഗിരിജ ആദിത്യനെ അന്വേഷിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മുറിയില്‍ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവരമറിഞ്ഞ് അയല്‍പ്പക്കത്തുള്ളവര്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് ഷോളുപയോഗിച്ച്‌ ജനല്‍കമ്ബിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ കുരുക്കഴിച്ച്‌ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണമടഞ്ഞു.വെങ്ങാനൂര്‍ ചാവടിനട ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഫോര്‍ട്ട് എ.സി ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി . ഇന്ന് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലം സന്ദര്‍ശിച്ച്‌ രിശോധന നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക