പറവൂര്‍: പെട്രോള്‍ പമ്പിലെ മോഷണം ദമ്പതികള്‍ പിടിയില്‍. തൃശ്ശൂര്‍ പട്ടിക്കാട് ചെമ്പുത്ര പുഴക്കല്‍പറമ്പില്‍ വീട്ടില്‍ ജോസ്‌ന മാത്യു (22) ഇവരുടെ ഭര്‍ത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി ജംഗ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ നിന്നും ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് മോഷ്ടിച്ചത്. അത്താണിയിലുള്ള ലോഡ്ജില്‍ നിന്നുമാണ് മുനമ്പം പൊലീസ് പിടികൂടിയത്.

പ്രതികള്‍ പെട്രോള്‍ പമ്പിലെത്തുന്നതിനും തിരികെ പോരുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോള്‍ പമ്ബ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സി.സി.റ്റി.വി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ വിശകലനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുപതില്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണ്. ആലങ്ങാട് ഭാഗത്തും, തൃശ്ശൂരും, കുന്നംകുളത്തും സമാനമായ രീതിയില്‍ നടന്ന പെട്രോള്‍ പമ്ബ് കുത്തിത്തുറന്ന കേസ്സുകളിലെ പ്രതിയാണെന്ന് സംശയിക്കുന്നു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടാനായത്. മുനമ്ബം ഡി.വൈ.എസ്‌പി റ്റി.ആര്‍.രാജേഷ്, മുനമ്ബം ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസ്, എസ്‌ഐ അരുണ്‍ദേവ്, സുനില്‍കുമാര്‍, രാജീവ്, രതീഷ് ബാബു, ബിജു, എഎസ്‌ഐ സുനീഷ് ലാല്‍, സുരേഷ് ബാബു, സി.പി.ഒ മാരായ ആസാദ്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക