എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന വത്തിക്കാന്‍ ഉത്തരവ് നടപ്പിലാക്കുന്നത് താത്കാലികമായി മരവിപ്പിച്ചതായി ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. വത്തിക്കാന്‍ ഉത്തരവിനെതിരെ വൈദികര്‍ റിവ്യൂ ഹരജി നല്‍കിയ സാഹചര്യത്തിലാണ് നടപടി. വത്തിക്കാന്‍‌ പൗരസ്ത്യ തിരുസംഘത്തിനാണ് വൈദികര്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വിവാദ ഭൂമിയിടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലം വില്‍ക്കാമെന്നായിരുന്നു വത്തിക്കാന്‍ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ്. അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച്‌ നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് വൈദികര്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാനോനിക നിയമങ്ങള്‍ റദ്ദ് ചെയ്യാന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമാണ് അധികാരം. സഭയുടെ കീഴിലെ വസ്തുവകകള്‍ ക്രയവിക്രയം ചെയ്യുന്നത് അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥ അനുശാസിക്കുന്ന വിധമാകണമെന്നാണ് കാനോനിക നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വത്തിക്കാന്റെ പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് വൈദികരുടെ ആവശ്യം. അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഏറ്റെടുക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക