കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലാ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തൃക്കാക്കര മണ്ഡലത്തിലെ ഒരു നേതാക്കളുമായും നേതൃത്വം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എ൦ ബി മുരളീധരന്‍ പറഞ്ഞു.

‘സ്ഥാനാ൪ത്ഥിത്വ൦ സജീവ പ്രവ൪ത്തക൪ക്ക് അവകാശപ്പെട്ടതാണ്. സ്ഥാനാ൪ത്ഥിത്വ൦ നല്‍കിയല്ല പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത്. ഈ രീതിയില്‍ കോണ്‍ഗ്രസ്സില്‍ തുടരാനില്ലെന്നും പാ൪ട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും എ൦ ബി മുരളീധരന്‍ വെളിപ്പെടുത്തി’. കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍ക്കു൦. പാ൪ട്ടി ഭാരവാഹിയായി തുടരാനും താല്‍പ്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം, ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ് തുടക്കമിട്ടു. ഉമയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉമ സ്ഥാനാ‍ര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി അറിയിച്ചു.

തൃക്കാക്കരയ്ക്ക് വേണ്ടി പി. ടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പോയ കാര്യങ്ങള്‍ ഏറ്റെടുത്ത് തീര്‍ക്കുക എന്ന നിയോഗമാണ് തനിക്ക് മുന്നിലുള്ളതെന്നും എല്ലാവരുടേയും പിന്തുണയോടെ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രയത്നിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറില്‍ സ്ഥാനാ‍ര്‍ത്ഥിയെ നിശ്ചയിച്ച്‌ പ്രചാരണത്തിന് തുടക്കമിടാന്‍ സാധിച്ചതോടെ തൃക്കാക്കരയില്‍ ആദ്യചുവട് വയ്ക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക