മുംബൈ: ഉടുമ്ബിനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സഹ്യാദ്രി ടൈഗര്‍ റിസര്‍വിലെ ഗൊതാനെ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഗോബ പ്രദേശത്ത് നായാട്ടിന് എത്തിയവരാണ് പിടിയിലായത്. സന്ദീപ് തുക്‌റാം, പവാര്‍ മങ്കേഷ്, ജനാര്‍ദന്‍ കാംദേകര്‍, അക്ഷയ് സുനില്‍ എന്നിവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നായാട്ടിനിറങ്ങിയവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവം അറിയുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്.

പ്രതികളെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് 1972ലെ വൈഡ്ലൈഫ് പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരം ചുമത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക