തൊടുപുഴ: ഏഴുവയസ്സുള്ള കൊച്ചുമകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 64-കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി പി.ജി. വര്‍ഗീസാണ് പോക്‌സോ കേസിലെ പ്രതിയെ ശിക്ഷിച്ചത്. പ്രതിക്ക് 1,60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.

പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 73 വര്‍ഷം തടവിന് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച്‌ 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. 2019 ല്‍ മുരിക്കാശ്ശേരി പേലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. പറമ്പില്‍ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരില്‍ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിക്കുവാന്‍, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന്‍ വിചാരണാ വേളയില്‍ കൂറുമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക