നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയില്‍പ്പെട്ട കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ ഹനുമന്ത് ലാല്‍ പരസ്തെ(25)യെയാണ് പിടികൂടിയത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹനുമന്ത് ലാല്‍ പരസ്തെ അതിര്‍ത്തി സംസ്ഥാനമായ ഛത്തിസ്ഗഢ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് തട്ടികൊണ്ടുപോന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഏലത്തോട്ടങ്ങളില്‍ ഇരുവരും ജോലി ചെയ്തിരുന്നു. ചത്തീസ്ഗഢിലെ കബീര്‍ദാം ജില്ലയിലെ കുക്ദൂര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഇടുക്കി ജില്ലയിലുള്ള വിവരം ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുക്ദൂര്‍ പോലീസ് സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ വിമല ദുര്‍വേ, ഹെഡ് കോണ്‍സ്റ്റബിള്‍ ബി.ഡി. ടംടണ്‍, കോണ്‍സ്റ്റബിള്‍ മനീഷ് ജാരിയ, ദ്വിഭാഷിയായ മനോജ് രാജന്‍ എന്നിവരടങ്ങുന്ന സംഘം നെടുങ്കണ്ടത്തെത്തി. തുടര്‍ന്നു നെടുങ്കണ്ടം പോലീസ് നടത്തിയ അന്വേഷണത്തില്‍ കജനാപ്പാറയില്‍ പ്രതിക്കു രണ്ടു സുഹൃത്തുകളുണ്ടെന്നു കണ്ടെത്തി.

ഇവര്‍ മുഖാന്തിരം ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്നു പ്രതിയെ പിടികൂടി. പ്രതിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയത്ത് ഒരു കോണ്‍വെന്റില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയെയും പ്രതിയെയും പോലീസ് ഇന്നു സ്വദേശത്തേക്കു കൊണ്ടുപോകും. പ്രതിക്കു സ്വന്തം നാട്ടില്‍ ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക