ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച്‌ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി.

എസ്. സി, എസ്.ടി പീഡന നിരോധന നിയമത്തിലെ 325ആം വകുപ്പ് പ്രതിക്കെതിരെ ചുമത്താത്തതില്‍ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന പ്രതി അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പൊലീസ് നടപടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കക്കി കവലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച്‌ സ്റ്റേഷന്‍ പടിക്കല്‍ എത്തിയപ്പോള്‍, പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് പൊലീസുമായി നേരിയ ഉന്തിനും തള്ളിനും ഇടയാക്കി. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ജൂണ്‍ 30നാണ് വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ അയല്‍വാസികൂടിയായ അര്‍ജുന്‍ അറസ്റ്റിലായി. പെണ്‍കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും കണ്ടെത്തി. എന്നാല്‍, പ്രതിക്ക് പരമാവധി ശിക്ഷലഭിക്കുന്ന ചില വകുപ്പുകള്‍ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ ചോദ്യംചെയ്ത് ഹൈകോടതിയില്‍ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ കോടതി പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക