കായംകുളം: വള്ളിക്കുന്നത്ത് ആത്മഹത്യ ചെയ്ത സുചിത്രയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി.

സ്വര്‍ണവും കാറും നല്‍കിയതിന് പുറമെ സുചിത്രയുടെ ഭര്‍തൃവീട്ടുകാര്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും സുചിത്രയുടെ മാതാപിതാക്കള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വള്ളികുന്നത്തെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ദിവസമാണ് കായംകുളം വള്ളികുന്നത്ത് 19 വയസുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഓച്ചിറ വലിയകുളങ്ങര സ്വദേശി സുചിത്രയെയാണ് ഭര്‍തൃഗൃഹത്തിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്.

രാവിലെ വീട്ടിനുള്ളില്‍ കാണാതായ സുചിത്രയെ 11.30യോടെ ഭര്‍തൃമാതാവ് മുറി്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21നാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. സൈനികനായ സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണു നിലവില്‍ ഉത്തരാഖണ്ഡിലാണ്. കഴിഞ്ഞ കുറച്ച്‌് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലീവ് കഴിഞ്ഞ് വിഷ്ണു ഉത്തരാഖണ്ഡിലേക്ക് പോയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക