തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യയുടെ പരിമിത ഓവർ പരമ്പരകൾ രണ്ട് വേദികളിലായി നടത്താൻ സാധ്യത. ടി-20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പരമ്പരകൾ രണ്ട് വേദികളാക്കിയേക്കുമെന്നാണ് സൂചന.

അഹ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലവും ഏകദിന, ടി-20 പരമ്പരകൾ. മൂന്ന് വീതം മത്സരങ്ങളാണ് ഏകദിന, ടി-20 പരമ്പരകളിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ. എന്നാൽ, രാജ്യത്ത് അനുദിനം കൊവിഡ് ബാധ രൂക്ഷമാകുന്നതിനാൽ പരമ്പര വേദികളുടെ എണ്ണം ചുരുക്കുന്നത് ബിസിസിഐ പരിഗണിക്കുകയാണ്. അടുത്ത മാസം 6 മുതൽ 20 വരെയാണ് പരിമിത ഓവർ പരമ്പരകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265.

സെഞ്ചുറികളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻ ഡെർ ഡസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്. ആൻഡിൽ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയും തബ്രൈസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക