കൊച്ചി: മരക്കാര്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്‍റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.

മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്‍റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററില്‍ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മന്ത്രി സജി ചെറിയാനുമായി ചര്‍ച്ചയ്ക്ക് തയ്യാറായതാണ്. തിയറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിയറ്ററില്‍ റിലീസ് ചെയ്യാന്‍ നാല് കോടി എണ്‍പത്തിയഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപയാണ് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. 40 കോടി നല്‍കിയെന്ന പ്രചാരണം വ്യാജമാണ്.. മുന്‍പ് തിയറ്റര്‍ ഉടമകള്‍ തനിക്ക് ഒരു കോടി രൂപയിധികം തരാനുണ്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

80 തിയറ്ററുകള്‍ മാത്രമാണ് താനുമായി കരാറിലെത്തിയത്. തിയറ്ററില്‍ റിലീസ് ചെയ്യാന്‍ എല്ലാ സാധ്യതയും തേടി. തിയറ്ററുടമകളുടെ സംഘടന എല്ലാക്കാലത്തും തന്നെ സഹായിച്ചിരുന്നു. പക്ഷേ മരക്കാറുമായി ബന്ധപ്പെട്ട് തന്നോട് ഒരിക്കലും നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ല. 21 ദിവസം ഈ സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചതുപോലെ എല്ലാ തിയറ്ററില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ തന്ന നിര്‍ദേശത്തിലാണ് സിനിമ ഒടിടിയിലേക്ക് നല്‍കുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക