കോട്ടയം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം കോട്ടയം നഗരസഭയിൽ വീണ്ടും തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുമ്പോൾ പ്രതീക്ഷയിൽ ഇടതു മുന്നണി. നഗരസഭയിലെ ഭരണം ഏതുവിധേനയും പിടിക്കാനുറച്ച് ഇടതു മുന്നണി. ഭരണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫിലെ ഒരു അംഗവുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ തവണ യു.ഡി.എഫിനെ പിൻതുണച്ച ഒരു അംഗം ഇക്കുറി വിട്ടു നിൽക്കുകയോ, എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന. അടുത്ത ദിവസം ചേരുന്ന ഇടതു മുന്നണി നിയമസഭാ കക്ഷിയോഗം ഈ വിഷയം ചർച്ച ചെയ്‌തേക്കും. അഡ്വ.ഷീജ അനിൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.

കോട്ടയം നഗരസഭ അദ്ധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റിയൻ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് സ്ഥാനത്തു നിന്നു പുറത്തായത്. ഇതിനു പിന്നാലെ ഒരു മാസം പിന്നീട്ട ശേഷമാണ് ഇപ്പോൾ നഗരസഭയിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതു മുന്നണിയ്ക്ക് നഗരസഭ ഭരണം പിടിക്കുക ഏറെ നിർണ്ണായകമാണ്. കോൺഗ്രസുമായി അൽപം ഇടഞ്ഞു നിൽക്കുന്ന ബിൻസി സെബാസ്റ്റ്യൻ പോലും ഇടതു മുന്നണിയെ പിൻതുണച്ചാൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു. ഈ സാഹചര്യത്തിൽ സി.പി.എം എന്തുവില കൊടുത്തും ഭരണം പിടിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയ ചർച്ചകൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ പറഞ്ഞു. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലായുള്ള യു.ഡി.എഫ് ഭരണം ജനത്തിനു മടുത്തതായും, ജനവിധിയെ അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിൽ ആര് മത്സരിക്കണമെന്ന് അടക്കമുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ പറഞ്ഞു. എന്തു വിലകൊടുത്തും ഇക്കുറി ഭരണം പിടിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക