ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്കെതിരെ ഒക്ടോബര്‍ 27ന് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്റങ്ദള്‍, ആര്.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ ഭയന്ന് ത്രിപുരയിലെ ജനങ്ങൾ.15 മസ്ജിദുകളും ഒരു ഡസനിലേറെ മുസ്ലിം വീടുകളും കടകളുമാണ് സംഘ്പരിവാര്‍ ആക്രമങ്ങളില്‍ തകര്‍ക്കപ്പെട്ടത്.
വംശീയ വിദ്വേഷം ആളിപ്പടര്‍ത്തി സ്ഥിതി കൂടുതല്‍ വഷളാകുമോ എന്ന ആധിയിലാണ് ജനങ്ങൾ.കാരണങ്ങളില്ലാതെ ബംഗ്ലാദേശ് കലാപം മറയാക്കി തങ്ങള്‍ക്കുനേരെ സംഘ്പരിവാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉനകോട്ടി, നോര്‍ത്ത് ത്രിപുര ജില്ലകളിലെ മുസ്ലിം കുടുംബങ്ങള്‍ പറയുന്നു. ”എനിക്ക് രണ്ടു മക്കളുണ്ട്. ഭാര്യയും കുടുംബത്തിലെ മറ്റു സ്ത്രീകളുമുള്‍പ്പെടെ ഒരു വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്. ആക്രമണം കൂടുതല്‍ നേരിട്ട കൈലാശഹറില്നിന്ന് മാത്രം 100-110 പേര് വീടുവിട്ടു. ഞങ്ങള്‍ ഇവിടെ പിറന്നുവീണ ഇന്ത്യക്കാരാണ്.
എന്നിട്ടും മറ്റൊരു രാജ്യത്തെ സംഭവത്തിെന്റ പേരില്‍ എന്തിനാണ് ഞങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്”- ഇരകളിലൊരാളായ അബ്ദുല്‍ പറയുന്നു. പ്രദേശത്ത് മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നോര്‍ത്ത് ത്രിപുരയിലും സമാനമാണ് സ്ഥിതി. കുടുംബം വീട്ടിലില്ലാത്ത സമയത്ത് വി.എച്ച്.പിക്കാര്‍ തെന്റ വീട് ആക്രമിച്ച് എല്ലാം നശിപ്പിച്ചുകളഞ്ഞതായി ധരംനഗര്‍ സ്വദേശിയായ അഭിഭാഷകന് അബ്ദുല്‍ ബാസിത് ഖാന് പറയുന്നു. സോഫ സെറ്റ്, ലാപ്ടോപ്, ടെലിവിഷന്‍ തുടങ്ങി എല്ലാം നശിപ്പിച്ചിട്ടുണ്ട്. കേസ് ഫയലുകളും സര്‍ട്ടിഫിക്കറ്റുകളും ഇക്കൂട്ടത്തില്‍ കീറിക്കളയുകയോ റോഡിലെറിയുകയോ ചെയ്ത് നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഖാന് മാത്രമുള്ളത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.പാല് ബസാറില്‍ ഒക്ടോബര്‍ 22ന് ബജ്റങ്ദളിെന്റ നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. പാല് ബസാറിലെ പള്ളിയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു. സമീപ പ്രദേശമായ ചോമുനി ബസാറിലും വ്യാപക ആക്രമണങ്ങളാണ് സംഘം അഴിച്ചുവിട്ടത്. ഇവിടെയുണ്ടായിരുന്ന 30 കുടുംബങ്ങള്‍ പിറ്റേന്ന് നാടുവിടേണ്ടിവന്നു. അതിനിടെ, ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് കമീഷന് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 25നാണ് തെരഞ്ഞെടുപ്പ്. ഭയപ്പെടുത്തി ന്യൂനപക്ഷത്തെ ഒതുക്കി വോട്ടുപിടിക്കാമെന്നാണ് തീവ്ര വലതുപക്ഷ കക്ഷികള്‍ കാണുന്നത്.