റാഞ്ചി: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ട് വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തില്‍ മൂത്ത സഹോദരിമാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്.

ത്സാര്‍ഖണ്ഡിലാണ് സംഭവം. ത്സാര്‍ഖണ്ഡിലെ സോനാര്‍ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയടെ മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ മൃത​ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലേക്ക്​ മാറ്റി. പെണ്‍കുട്ടിയുടെ സഹോദരിമാരായ രാഖി ദേവി, രൂപ ദേവി, സഹോദരീ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍, സഹോദരിയുടെ കാമുകന്‍മാരായ പ്രതാപ് കുമാര്‍, നിതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. നിതീഷൊഴികെ ബാക്കിയുള്ളവരെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് മരിച്ച പെണ്‍കുട്ടി. മാതാപിതാക്കള്‍ നേരത്തെ മരിച്ച ഇവരില്‍ മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ച്‌ പോന്നത്. ലൈംഗിക തൊഴിലാളിയായ രാഖി പെണ്‍കുട്ടിയെയും വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്‌. രാഖിയും ധനഞ്ജയയും ചേര്‍ന്ന് പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും പലരേയും അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. വിസമ്മതിച്ച പെണ്‍കുട്ടിയെ പദ്ധതിയിട്ട് കുരുക്കിലാക്കാന്‍ തീരുമാനിച്ചു.

മറ്റൊരാളുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിക്ക്, ഇയാളെ വിവാഹം ചെയ്യാനായിരുന്നു താല്‍പര്യം. ഇത് രാഖിയും മറ്റ് സഹോദരിയും സമ്മതിച്ചില്ല. ഇതിനിടെ രാഖിയുടെ കാമുകന്‍മാരായ പ്രതാപ്, നീതീഷ് എന്നിവര്‍ പെണ്‍കുട്ടിയില്‍ താല്‍പര്യം ഉണ്ടെന്ന് അറിയിച്ചു. ഇരുവരും പലപ്പോഴും രാഖിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതും പതിവാക്കി. രാഖിയുടെ സഹായത്തോടെ ആയിരുന്നു ഇത്. കൊലപാതകം നടത്തിയതിന് രണ്ട് ദിവസം മുമ്പും ഇവര്‍ വീട്ടിലെത്തി. രാഖിയില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് സഹോദരിമാരായ രാഖിയും രൂപയും എത്തി ധനഞ്ജയെയും വിളിച്ചുവരുത്തി ഓട്ടോറിക്ഷയില്‍ മൃതദേഹം ഡാമിനടുത്ത് തള്ളുകയായിരുന്നു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സഹോദരിമാര്‍ വാദിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക