തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പവകാശം അദാനി എറ്റെടുത്തതോടെ സംസ്ഥാന സര്‍ക്കാറിന് നഷ്ടമായത് അടിസ്ഥാന സൗകര്യ വികസനത്തിനായി മുടക്കിയ കോടികള്‍.തിരുവനന്തപുരം വിമാനത്താവളം ലോക പ്രശസ്തിയിലേക്കുയര്ന്നതിന് പിന്നില്‍ പ്രദേശവാസികളുടെയും സംസ്ഥാന സര്ക്കാറിെന്റയും നിര്‍ലോഭ സഹായമുണ്ടായിരുന്നു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ നഷ്ടക്കണക്കുകളില്‍ കൂപ്പുകുത്തിയപ്പോഴും തിരുവനന്തപുരത്തേത് പലതവണ ലാഭക്കണക്കില്‍ തലയുര്ത്തിനിന്നു. കോവിഡ് കാലത്ത് മറ്റ് വിമാനത്താവളങ്ങള്‍ അടഞ്ഞുകിടന്നപ്പോള്‍ തിരുവനന്തപുരത്തുനിന്ന് ലോകത്തിെന്റ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു. ഭൂമിശാസ്ത്രപരമായി ഒേട്ടറെ പ്രത്യേകതകളുള്ള ഇവിടെ ഏത് കാലാവസ്ഥയിലും വിമാനങ്ങളിറക്കാന്‍ കഴിയും. സ്വകാര്യവത്കരണത്തിന് മുമ്ബുവരെ പ്രതിദിനം 200ലധികം വിമാനങ്ങളാണ് തിരുവനന്തപുരത്ത് വരുകയും പോവുകയും ചെയ്തിരുന്നത്.കേരളത്തിെന്റ പറക്കല്‍ സ്വപ്നങ്ങള്‍ക്ക് ചിറക് സമ്മാനിച്ച് വിമാനത്താവളം തുടങ്ങിയത് 1932ലാണ്. കേരള ൈഫ്ലയിങ് ക്ലബിെന്റ ആദ്യ സംരംഭത്തിന് താവളമായത് കൊല്ലം ആശ്രാമം മൈതാനമായിരുന്നു. തിരുവനന്തപുരത്തിെന്റ പേരിലുള്ള ആദ്യ എയറോ ഡ്രാമായിരുന്നു അത്. 1935ല്‍ സര് സി.പി. രാമസ്വാമി ദിവാനായിരിക്കേ എയ്റോ ഡ്രാം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടു. പിന്നീട് മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളുടെ സംരക്ഷണയില്‍ വിവിധ ഘട്ടങ്ങളിലായി പൊന്നുംവില കൊടുത്ത് ഭൂമി എറ്റെടുത്തുനല്കി വിമാനത്താവള വികസനത്തിന് ഒപ്പം നിന്നു. വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ കോടികള്‍ മുടക്കി വിമാനത്താവളത്തിന് മുന്നില്‍ പ്രത്യേത റാംബും റോഡും നിര്‍മിച്ചു. തുടര്‍വികസനത്തിനായി സംസ്ഥാന ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി ചാക്കയില്‍നിന്നും വള്ളക്കടവില്‍നിന്നും കൂടുതല്‍ സ്ഥലം എറ്റെടുത്ത് നല്കാന് തയാറെടുക്കുന്നതിനിടെയാണ് വിമാനത്താവളം സ്വകാര്യവത്കരിച്ചത്.1977ലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ആദ്യമായി അന്താരാഷ്ട്ര സര്‍വിസ് ആരംഭിച്ചത്. എയര്‍ ഇന്ത്യ വിമാനമായിരുന്നു 500 ഓളം യാത്രക്കാരുമായി കുവൈത്തിലേക്ക് ആദ്യ സര്‍വിസ് നടത്തിയത്. 1991 ജനുവരി ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചു. 2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി. ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011ല്‍ ചാക്കയിലേക്ക് മാറ്റി. ലോകോത്തര നിലവാരത്തിലാണ് പുതിയ വിമാനത്താവളം നിര്‍മിച്ചത്. ഇത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍ ഏറ്റവും മികച്ചതെന്ന പദവി രണ്ട് വട്ടം ലഭ്യമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക