ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും ഇവരില്‍നിന്നും പിടിച്ചെടുത്തു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കാഷ്മീരിലെ പൂഞ്ചില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പോയി എച്ച്‌. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ച മലയാളി.പഞ്ചാബുകാരായ നായിബ് സുബേദാര്‍(ജെസിഒ) ജസ്‌വിന്ദര്‍ സിംഗ്, നായിക് മന്‍ദീപ് സിംഗ്, സിപ്പോയി ഗജ്ജന്‍ സിംഗ്, ഉത്തര്‍പ്രദേശുകാരനായ സിപ്പോയി സരജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു സൈനികര്‍.സുരാന്‍കോട്ടിലായിരുന്നു സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നാലു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനികര്‍ പ്രദേശത്ത് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക