സ്വിറ്റ്‌സര്‍ലാന്‍ഡ്: ശാരീരിക ബന്ധത്തിനിടെ കാമുകിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവ്. ലോകാര്‍ണൊയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 2019 ഏപ്രിലില്‍ നടന്ന സംഭവത്തിലാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്. ബ്രിട്ടീഷ് വംശജയായ അന്ന റീഡ്(22) ആണ് കാമുകന്‍ മാര്‍ക് ഷാറ്റ്സ്ലെ(32)യുടെ ചതിയില്‍പെട്ട് മരിച്ചത്.

അതിസമ്പന്നയായ അന്നയുടെ സ്വത്തെല്ലാം തട്ടിയെടുക്കാനാണ് മാര്‍ക് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാറില്‍ കാവല്‍ക്കാരനായി ജോലി നോക്കുന്നയാളാണ് മാര്‍ക്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവദിവസം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച മാര്‍ക് ലൈംഗിക ബന്ധത്തിനിടെ അന്ന ബോധരഹിതയായെന്നും ശരീരമാകെ നീലനിറമായെന്നും അറിയിക്കുകയായിരുന്നു. അന്നയുടെ ക്രെഡിറ്റ് കാര്‍ഡ് സൂത്രത്തില്‍ സ്വന്തമാക്കിയ മാര്‍ക് അത് ഹോട്ടലിലെ ലിഫ്റ്റിന്റെ സീലിംഗില്‍ സൂക്ഷിച്ചു.

എന്നാല്‍ പിന്നീട് ഇത് താന്‍ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു മാര്‍ക് പറഞ്ഞത്. ശാരീരിക ബന്ധത്തിനിടയ്ക്ക് ടൗവല്‍ ഉപയോഗിച്ച്‌ അന്നയുടെ കഴുത്തില്‍ ഇടക്കിടെ തടവിയ ശേഷം മാര്‍ക് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതിയില്‍ തെളിഞ്ഞു. ഇതോടെ വിശ്വസിച്ചയാള്‍ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍കിനെ കോടതി 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക