തൃശ്ശൂര്‍: സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെ ബസില്‍ കിടന്നുറങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് ഇരുപത്തിയൊമ്പതര വര്‍ഷം തടവുശിക്ഷ. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി കാരാട്ട് അബ്ദുല്‍ റഫീഖ് (44) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എം പി ഷിബു ശിക്ഷിച്ചത്. കഠിനതടവ് കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപയും പ്രതി പിഴ നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. വിചാരണവേളയില്‍ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി. പാവറട്ടി പൊലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടറും, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക