കൊച്ചി: അമിതവേഗം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ റദ്ദാക്കപ്പെട്ടത് 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സ്.ഇവരില്‍ 259 പേര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരാണ്. 2016 മേയ് മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ഗതാഗത വകുപ്പിെന്‍റ കണക്ക് അനുസരിച്ചാണ് ഇത്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചവര്‍, സിഗ്നല്‍ തെറ്റിച്ച്‌ വാഹനം ഓടിച്ചവര്‍, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിച്ചവര്‍, ചരക്കുവാഹനത്തില്‍ ആളുകളെ കയറ്റിയവര്‍ തുടങ്ങിയവരും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു.2016ല്‍ 11,853 പേരുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടപ്പോള്‍ 60 പേര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരായിരുന്നു. 2017ല്‍ 13,827 പേര്‍, 2018ല്‍ 14,863, 2019ല്‍ 8775 എന്നിങ്ങനെയാണ് കേരളത്തില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍. ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തില്‍ കുറവായിരുന്ന 2020ല്‍ 883 പേര്‍ക്കും നിയമനടപടിയിലൂടെ ലൈസന്‍സ് പോയി. 2021ല്‍ നാല് മാസത്തിനുള്ളില്‍ തന്നെ 997 പേര്‍ക്കും ഇതേ നടപടി നേരിടേണ്ടിവന്നു. 2017ല്‍ 70 പേര്‍ക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 75, 50 എന്നിങ്ങനെയും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദായപ്പോള്‍ 2020ല്‍ ആര്‍ക്കും നടപടി നേരിടേണ്ടി വന്നില്ല.ഇത്തവണ നാല് മാസത്തിനിടെ നാലുപേരുടെ ലൈസന്‍സാണ് റദ്ദാക്കിയത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിവരികയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇടപെടല്‍. 2016 മുതല്‍ 2021 ജൂലൈ വരെ കേരളത്തിലെ നിരത്തുകളില്‍ 2,05,512 അപകടങ്ങളിലായി 22,076 പേര്‍ക്കാണ് ജീവന്‍ നഷ്ടമാകുകയും 2,29,229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക