ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാംതരംഗത്തിന് നിലവില്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദങ്ങള്‍ വീണ്ടും രാജ്യത്ത് പടര്‍ന്നു പിടിച്ചാല്‍ മാത്രമേ ഇനി മൂന്നാം തരംഗത്തിന് സാധ്യതയുള്ളുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദം പടര്‍ന്നാല്‍ മാത്രം ഇനി മൂന്നാം തരംഗത്തെ ഭയപ്പെട്ടാല്‍ മതിയെന്ന് കാണ്‍പൂര്‍ ഐ.ഐ.ടി പ്രഫസറായ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ രോഗികളുടെ എണ്ണം കൂടി കുറയുന്നതോടെ രാജ്യത്തെ കോവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ 20 ശതമാനത്തിന് മുകളിലായിരുന്ന ടി.പി.ആര്‍ ഇപ്പോള്‍ 2.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ഒരു നിശ്ചിത കാലയളവില്‍ ടി.പി.ആര്‍ അഞ്ച് ശതമാനത്തിന് താഴെയാണെങ്കില്‍ രോഗബാധ കുറഞ്ഞതായി കണക്കാക്കാം. ഇന്ത്യയില്‍ ടി.പി.ആര്‍ കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിന് താഴെയാണ്.

ഇന്ത്യയിലെ അതിവേഗത്തിലുള്ള വാക്സിനേഷനും കോവിഡ് തടയുന്നതിന് സഹായകമാവുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. ഇന്ത്യയില്‍ നിലവില്‍ രണ്ട് അതിതീവ്രമായ കോവിഡ് വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു കോവിഡിന്‍റെ ഒന്നാം തരംഗം. ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ രണ്ടാം തരംഗവുമുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക