തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സെപ്റ്റംബര്‍ 13 വരെ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെക്കും.

13ന് കേസ് കോടതി വീണ്ടും പരിഗണിക്കുേമ്ബാള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിെന്‍റ തീരുമാനം. തുടര്‍ന്നുള്ള കോടതി നിര്‍ദേശം നോക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ നടത്തിപ്പിന് അപ്രതീക്ഷിത സ്റ്റേ വരുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിക്കാതെ ഒാഫ്ലൈന്‍ പരീക്ഷ നടത്തുന്നതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍. പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം പോലും ക്ലാസ് റൂം അധ്യയനം ലഭിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം മാതൃക പരീക്ഷ നടന്നപ്പോള്‍ ഇൗ വര്‍ഷം നടത്തുന്നില്ലെന്നതും പരാതിയായി. അവസാന നിമിഷം വിദ്യാര്‍ഥികളെ വീട്ടിലിരുത്തി ഒാണ്‍ലൈനായി ചോദ്യപേപ്പര്‍ നല്‍കി മാതൃക പരീക്ഷയും നടത്തിവരികയായിരുന്നു. മാതൃക പരീക്ഷ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പൊതുപരീക്ഷക്ക് സ്റ്റേ വരുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഇടവേള കുറവാണെന്ന പരാതി ഉയര്‍ന്നതോടെ സെപ്റ്റംബര്‍ ആറിന് തുടങ്ങി 16ന് അവസാനിക്കേണ്ടിയിരുന്ന പരീക്ഷ 27 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഉപേക്ഷിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, പരീക്ഷ മാറ്റേണ്ടതില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷ പുതിയ അധ്യയനവര്‍ഷത്തില്‍ ഒാണാവധിക്കുശേഷം നടത്താനും തീരുമാനിക്കുകയായിരുന്നു. പ്ലസ് വണ്‍ പരീക്ഷ എഴുതാനായി ഇൗ വിദ്യാര്‍ഥികളുടെ പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ അവസാനം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അണുനശീകരണം ഉള്‍പ്പെടെയുള്ള ശുചീകരണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരീക്ഷക്ക് സ്റ്റേ വന്നതോടെ നടത്തിപ്പിനായി വിദ്യാഭ്യാസവകുപ്പ് കൊണ്ടുവന്ന ക്രമീകരണങ്ങളെല്ലാം വൃഥാവിലായി. സ്കോള്‍ കേരളക്ക് (ഒാപണ്‍ സ്കൂള്‍) കീഴില്‍ ഉള്‍പ്പെടെ 4.35 ലക്ഷം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതാനുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക