ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും വെള്ളിയാഴ്ച രാത്രി പിന്‍വലിച്ചു.

കശ്മീരില്‍ വിചേദിച്ച ഫിക്സഡ് ലൈന്‍ ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സര്‍വിസും പുനഃസ്ഥാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ,ബി.എസ്.എന്‍.എല്ലിന്റെ പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നേരത്തെയും പ്രവര്‍ത്തിച്ചിരുന്നു. താഴ്വര സമാധാന നില കൈവരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി . മൊബൈല്‍ ഇന്‍റര്‍നെറ്റ് ഞായറാഴ്ച പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച മരണപ്പെട്ട ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച്‌ പൊലീസ് സംസ്കരിച്ചതായി പരാതി വ്യാപകമായിരുന്നു . ബന്ധുക്കള്‍ക്കും അനുയായികള്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരം പോലും നല്‍കാതെ ദ്രുതഗതിയിലായിരുന്നു പൊലീസ് നീക്കം. എന്നാല്‍, അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണെന്നായിരുന്നു ഐ .ജി വിജയ് കുമാര്‍ വ്യക്തമാക്കിയത് . വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ജനങ്ങള്‍ സംഘടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരത്തിനും സംഘം ചേരുന്നതിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക