ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തി യുവതി. തമിഴ്‌നാട്ടിലെ കീഴ്‌ത്തൂവലില്‍ മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകള്‍ കനിമൊഴി (25) യെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വര്‍ഷം മുമ്പാണ് മുരുകേശന്റെ മകന്‍ വിനോഭരാജനുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുകേശന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഭര്‍തൃപിതാവില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കനിമൊഴിയുടെ മൊഴി. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുകേശന് വിഷം നല്‍കിയത്. മുരുകേശന്റെ ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ് വേദന അനുഭവപ്പെട്ട മുരുകേശനെ മകനും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഓഗസ്റ്റ് 1 ന് ആശുപത്രിയില്‍ വെച്ച്‌ അയാള്‍ മരിച്ചു. മുരുകേശന്റെ മരണാനന്തര ചടങ്ങുകളില്‍ കനിമൊഴിയും പങ്കെടുത്തിരുന്നു.

മരണത്തില്‍ വിനോഭരാജനോ ബന്ധുക്കള്‍ക്കോ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ മരണത്തിന് പിന്നാലെ കനിമൊഴി കടുത്ത മാനസിക സംഘര്‍ഷത്തിലായി. കുറ്റബോധത്തെ തുടര്‍ന്ന് കനിമൊഴി വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച്‌ വെളിപ്പെടുത്തുകയായിരുന്നു. കനിമൊഴിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഹരികൃഷ്ണനാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസ് കനിമൊഴിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക