കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ഫോൺ ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ഒരാൾ പൊലീസ് പിടിയില്‍. തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിനാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ജിത്ത് ആണ് മർദ്ദനത്തിന് ഇരയായത്. ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ട് ചെന്നാക്കി തിരിച്ചു മടങ്ങുന്നതിനിടെയാണ് സംഭവം. നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് പോക്കെറ്റില്‍ ഉണ്ടായിരുന്ന ഐ ഫോണടക്കം സംഘം തട്ടിയെടുത്തു. പിന്നീട് അരുണിനെ സ്‌കൂട്ടറില്‍ കയറ്റി എടപ്പാള്‍ നടുവട്ടത്ത് ഉപേക്ഷിക്കുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത ഐ ഫോണും പൊലീസ് കണ്ടെടുത്തു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇനിയും മൂന്നു പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക