കണ്ണൂ‌ര്‍: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും മാറിയ ഡോ. മുഹമ്മദ് അഷീലിനെ അപ്രധാന തസ്‌തികയിലേക്ക് മാറ്റി നിയമിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

മാതൃവകുപ്പിലേക്ക് മടങ്ങാനുള‌ള അഷീലിന്റെ അപേക്ഷ അംഗീകരിച്ച വകുപ്പ് അദ്ദേഹത്തെ ആരോഗ്യ വകുപ്പില്‍ അസിസ്‌റ്റന്റ് സര്‍ജന്‍ തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. ഇതിന് പിന്നാലെയാണ് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അതേസമയം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവി‌ഡ് പ്രതിരോധത്തിന് മുന്‍ നിരയില്‍ നിന്ന് നയിച്ച ആളുകളിലൊരാളാണ് ഡോ.മുഹമ്മദ് അഷീല്‍. കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന് സല്‍പേര് ലഭിച്ചതിന് പിന്നിലെ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാള്‍. ആരോഗ്യ വരുപ്പിന് വേണ്ടി പലപ്പോഴും ശക്തമായി വാദിക്കുന്നതിന് മുന്നിലുണ്ടായിരുന്ന അഷീലിനെയും അന്ന് ആരോഗ്യമന്ത്രിയുമായി നല്ല ബന്ധമുണ്ടായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ മുഹമ്മദ് സുനീഷിനെയും ഇപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റി. അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്കാണ് മുഹമ്മദ് സുനീഷിനെ മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക