മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. സിനിമയിലും സീരിയലുകളിലുമൊക്കെ നിറസാന്നിധ്യമായ ബീന കൊവിഡ് കാലത്ത് വലിയ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു. പലതരം അസുഖങ്ങളിലൂടെ നടിയുടെ കുടുംബം ഒന്നടങ്കം പ്രതിസന്ധിയിലായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച ബീനയുടെ വീഡിയോയാണ് വൈറലാവുന്നത്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

‘എന്റെയത്ര അപവാദങ്ങള്‍ കേട്ട ഒരു ആര്‍ട്ടിസ്റ്റ് വേറെ ഉണ്ടാകില്ല’, തന്റെയും അമ്മയുടേയും മുന്നില്‍ വച്ച്‌ തന്നെ കുറിച്ചെഴുതിയ അശ്ലീല മാസിക വിറ്റഴിച്ചതിനെ കുറിച്ചും ബീന ആന്റണി വെളിപ്പെടുത്തി. ഒരു കവര്‍ സ്റ്റോറിയായാണ് ബീനാ ആന്റണിയെ കുറിച്ച്‌ അശ്ലീല മാസികയില്‍ വന്നത്. ഒരിക്കല്‍ ട്രെയിനിലെ എ.സി കമ്ബാര്‍ട്ട്‌മെന്റില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ബീന ആന്റണി. അന്ന് ട്രെയ്‌നില്‍ മാസിക വില്‍ക്കുന്ന വ്യക്തി ബീനാ ആന്റണിയുടെ മുന്നില്‍ വച്ച്‌ ബീനയെ കുറിച്ചുള്ള അശ്ലീല മാസിക വിറ്റതിനെ കുറിച്ചും പരിപാടിയില്‍ ബീന ആന്റണി പങ്കുവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളില്‍ വയ്ക്കുന്ന മാസികയാണോ അത് ? അന്തസുള്ള വ്യക്തി അത് വാങ്ങുമോ ? ഇല്ല. തെരുവില്‍ പട്ടി കുരയ്ക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം ? ഈ സംഭവത്തില്‍ മാനസികമായി ഞാന്‍ തളര്‍ന്ന് പോയെങ്കിലും ദൈവം എന്നെ തളര്‍ത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങള്‍ എന്നെ തേടി വന്നു’- ബീന ആന്റണി പറയുന്നു.

എന്നാല്‍ താന്‍ അതില്‍ പ്രതികരണത്തിനൊന്നും നിന്നിട്ടില്ലെന്ന് ബീന പറഞ്ഞു. ആ സമയത്ത് തന്റെ കുടുംബത്തിനും മാനസിക സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. തന്റെ സഹോദരിയെ കോളജില്‍ ഒരുപാട് പേര്‍ പരിഹസിച്ചതും മറ്റും ബീന ആന്റണി ഓര്‍ത്തു.

ബീന ആന്റണി എന്ന പേരില്‍ മറ്റൊരു നടി ഉണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ ഒരു ലുങ്കിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച്‌ അന്നാ അലൂമിനിയത്തിന്റെ പരസ്യത്തില്‍ ബീനാ ആന്റണിയും വേഷമിട്ടിരുന്നു. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി. ലുങ്കിയുടെ പരസ്യത്തില്‍ അഭിനയിച്ചത് താനാണെന്നും, താന്‍ തന്നെയാണ് മറ്റെന്തോ കേസില്‍ പെട്ടതെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകള്‍ വന്നു. ബീനയെ കല്യാണം കഴിക്കേണ്ടെന്ന തരത്തില്‍ ഭര്‍ത്താവ് മനുവിനും കത്തുകള്‍ ലഭിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളൊന്നും വന്നില്ലെന്നും ബീന ആന്റണി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക