ബംഗളുരു: കര്‍ണ്ണാടകയെ നടുക്കി കൗമാരക്കാരിക്ക് കൂട്ട ബലാത്സംഗവും വേശ്യാവൃത്തിയും. പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ അറസ്റ്റിലായി.
പെണ്‍കുട്ടി ആറ് ദിവസത്തോളം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയായതായി പൊലീസ് പറഞ്ഞു. കര്‍ണ്ണാടകയിലെ അഗര സ്വദേശി കലാവതി (52), ബന്ദേപാളയ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈല്‍ കമ്ബനിയിലെ ഡെപ്യൂട്ടി മാനേജര്‍ കേശവമൂര്‍ത്തി (47), കോറമംഗല സ്വദേശി സത്യരാജു (43), കെ. യെലഹങ്ക സ്വദേശി ശരത് (38), ബേഗൂര്‍ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഒരാഴ്ച്ചയോളമാണ്, പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗത്തിനിരയാക്കിയത്. പ്രതികളായ സ്ത്രീകള്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കുകയും ഭീഷണിപ്പെടുത്തി ഒരാഴ്ചയിലേറെ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ), തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ബലാത്സംഗം, വേശ്യാവൃത്തി, ജീവന് ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളായ രാജേശ്വരിയും ,കലാവതിയും കഴിഞ്ഞ ഏഴ് വര്‍ഷമായി ലൈംഗികത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നുവെന്ന്, പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. രാജേശ്വരിയും സുഹൃത്ത് കലാവതിയും ചേര്‍ന്ന്, തയ്യല്‍ കടയിലെത്തിയ മറ്റു സ്ത്രീകളെയും പെണ്‍കുട്ടികളെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇരയുടെ കുടുംബം ഉപജീവനത്തിനായി ബംഗളൂരുവിലെത്തി സ്ഥിര താമസമാക്കിയയവരാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. അയല്‍വാസിയായിരുന്ന രാജേശ്വരി തയ്യല്‍ക്കട നടത്തി വരുകയായിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞ് പെണ്‍കുട്ടി അവിടെ തയ്യല്‍ പഠിക്കാന്‍ പോവുമായിരുന്നു. ഈ പരിചയത്തില്‍, പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വിശ്രമിക്കുമ്ബോള്‍ പ്രതിയായ രാജേശ്വരി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്‍കുകയായിരുന്നു.
ഇവിടെ വച്ചാണ്, ബോധരഹിതയായ കുട്ടിയെ പ്രതി കേശവമൂര്‍ത്തി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഉണര്‍ന്ന ശേഷം, വസ്ത്രത്തില്‍ മുഴുവന്‍ രക്തക്കറ കണ്ടെത്തിയപ്പോള്‍ ബോധരഹിതയായി വീണുവെന്നും തുടര്‍ന്ന്, വീട്ടിലേക്ക് പോകുന്നതിന് മുമ്ബ് കുളിക്കാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് ദിവസത്തിന് ശേഷം രാജേശ്വരി ഇരയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വരാന്‍ വിസമ്മതിച്ചതോടെ പ്രതി ഭീഷണിപ്പെടുത്തി മറ്റൊരു പ്രതിയായ കലാവതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി.
പ്രതികള്‍ ഇരുവരും പെണ്‍കുട്ടിയ ഭീഷണിപ്പെടുത്തുകയും മറ്റ് പ്രതികള്‍ക്ക് പീഡിപിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു . മകളുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടതും തയ്യല്‍ പഠിക്കാന്‍ രാജേശ്വരിയുടെ അടുത്തേക്ക് പോകാനുള്ള മടിയും കണ്ട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോളാണ് മകള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അമ്മ എച്ച്‌എസ്‌ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് 36 മണിക്കൂര്‍ കൊണ്ടാണ് പ്രതികളെ പിടികൂടിയത്.