കൊച്ചി: പോക്സോ കേസിനു പിന്നാലെ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതികള്‍ക്കുമെതിരേ കൂടുതല്‍ പരാതികള്‍. ഒമ്പതു പേരാണു മാനഭംഗശ്രമം ആരോപിച്ചു പോലീസില്‍ പരാതി നല്‍കിയത്. മോഡലിങ്ങില്‍ താത്പര്യമുള്ള പെണ്‍കുട്ടികളെ ഹോട്ടലിലെത്തിച്ചശേഷം ശീതളപാനിയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം.

അതേസമയം, പ്രത്യേകസംഘം രൂപവത്ക്കരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതിനു പിന്നാലെ ഇന്നലെ സന്ധ്യയോടെ, കേസില്‍ കുറ്റോരോപിതയായ അഞ്ജലി റീമ ദേവ് എറണാകുളം ഡി.സി.പി. ഓഫീസിലെത്തി ഡി.സി.പി: വി.യു. കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അഞ്ജാതകേന്ദ്രത്തിലായിരുന്ന അഞ്ജലി ആരോപണങ്ങള്‍ നിഷേധിച്ച് ഇന്നലെയും ഫെയ്സ് ബുക്ക് ലൈവിലെത്തി. വട്ടിപ്പലിശക്കാരിയായ സ്ത്രീയാണ് തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നാണ് അഞ്ജലിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോയ് വയലാറ്റ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു െഹെക്കോടതി പരിഗണിക്കുന്നുണ്ട്. ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയതിനാല്‍ അതിനു ശേഷമായിരിക്കും പ്രതികളെ വിശദമായി ചോദ്യംചെയ്യുക. കേസില്‍ അഞ്ജലിയെ പ്രതിചേര്‍ക്കും. അഞ്ജലിക്കെതിരേ നിര്‍ണായക തെളിവുകളുണ്ടെന്നു പോലീസ് വ്യക്തമാക്കി. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഹോട്ടലില്‍വച്ച് റോയ് വയലാറ്റ് െലെംഗിക ചൂഷണത്തിനിരയാക്കി എന്നായിരുന്നു ആരോപണം.

അഞ്ജലിയുംസൈജുവും ചേര്‍ന്നാണു പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ശക്തമായ നടപടിക്കു പോലീസ് ഒരുങ്ങവെയാണു റോയിക്കും കൂട്ടുപ്രതികള്‍ക്കുമെതിരേ സമാന ആരോപണങ്ങള്‍ ഉന്നയിച്ചു കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയായ യുവതി പ്രായപൂര്‍ത്തിയാകാത്ത മകളുമൊത്തു ഡി.ജെ. പാര്‍ട്ടി നടക്കുന്ന ഹോട്ടലില്‍ എത്തിയതിന്റെ തെളിവുകളും പോലീസിനു െകെമാറിയിട്ടുണ്ട്. അഞ്ജലിയെ കണ്ടെത്താന്‍ നേരത്തെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

എ.സി.പി: ബിജി ജോര്‍ജ്, സി.ഐമാരായ ബിജു, അനന്തലാല്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. ഒളിവിലിരുന്ന് അഞ്ജലി വീഡിയോയും വോയ്സ് മെസേജുകളും അയയ്ക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നലെ അഞ്ജലി പുറത്തുവിട്ട വീഡിയോയില്‍ പോക്സോ കേസിലെ ഇരയുടെ പേര് പരാമര്‍ശിച്ചതും വിവാദമായി. ഇതു പരിശോധിച്ചു നടപടിയെടുക്കുമെന്നു ഡി.സി.പി. അറിയിച്ചു. നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടി കഴിഞ്ഞു പോയ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കഴിഞ്ഞ നവംബര്‍ ഒന്നിന് ഒരാഴ്ച മുമ്പ് ഇതേ ഹോട്ടലില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക