മലപ്പുറം: ഭർത്താവിനൊപ്പം സ്വന്തം വീട്ടിൽ വിവാഹ സത്കരത്തിന് എത്തിയ ശേഷം കാണാതായ നവവധുവിനെ കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ തറോൽ രാമന്റെ (കുട്ടൻ) മകൾ ആര്യശ്രീ (26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം നടന്നത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ഭര്ത്താവുമൊത്ത് വള്ളിക്കുന്ന് നോർത്ത് പൊറാഞ്ചേരിയിലെ സ്വന്തം വീട്ടിലെത്തിയത്. വൈകീട്ട് വീട്ടിൽ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞ് സഹോദരിയുടെ സ്കൂട്ടറിൽ പുറത്ത് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര് അന്വേഷിച്ചു. പരപ്പനങ്ങാടി സ്റ്റേഷനിൽ പരാതിയും നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ വീടിന്റെ സമീപത്ത് കടലുണ്ടി പുഴയോരത്ത് റോഡരികിലായി സ്കൂട്ടറും ചെരുപ്പും നാട്ടുകാര് കണ്ടെത്തി. രാത്രി 12 വരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പുഴയില് തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താന് കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ അഗ്നിശമന സേനയിലെ മുങ്ങൽ വിദഗ്ധർ പുഴയില് തിരച്ചില് നടത്താന് ഇറങ്ങിയ ഉടനെയാണ് കോട്ടക്കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷ തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: റീന, സഹോദരങ്ങൾ: ഭവ്യ, ആദിത്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക