കോഴിക്കോട്: സ്ഥലം വാങ്ങിയതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പോലീസുകാരനും സുഹൃത്തും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കിയ 70കാരനെ അഞ്ച് വര്‍ഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ കൊയ്യൂക്കണ്ടിയില്‍ ബാലനെ വെറുതെ വിട്ടത്. കേസില്‍ പ്രതി 50 ദിവസത്തോളം ജയിലിലായിരുന്നു.

2017ലായിരുന്നു കേസിനാസ്പഥമായ സംഭവം. ഒമ്പത് വയസുകാരിയെ പ്രതി 2015 മഒതല്‍ 2017 വരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍, കേസില്‍ കുടുക്കിയ പോലീസുകാരന്റെയും ബാലന്റെയും വീടിന് ഇടയിലുള്ള മറ്റൊരു സ്ഥലം ബാലനും പെണ്‍കുട്ടിയുടെ അച്ചനും പോലീസുകാരനും ചേര്‍ന്ന് വാങ്ങാന്‍ തീരുമാനിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, ബാലന്‍ സ്ഥലം വാങ്ങിയതിന്റെ വൈരാഗ്യമാണ് കേസിന് കാരണമെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ടി. ഷാജിത്ത്, അഡ്വ. എം. അശോകന്‍ എന്നിവര്‍ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാതെ പോയെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്്‌സോ ജഡ്ജ് സി.ആര്‍. ദിനേശ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക