ഹൈദരാബാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന് സംസ്ഥാനത്ത് എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു എത്താത്തതിനെതിരെ ബി.ജെ.പി. പ്രൊട്ടോക്കോള്‍ ലംഘിച്ച ചന്ദ്രശേഖര റാവുവിന്റെ തീരുമാനം വിഡ്ഢിത്തവും നാണക്കേടുമാണെന്ന് ബി.ജെ.പി. സംസ്ഥാന ഘടകം പ്രതികരിച്ചു.
ഹൈദരാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയിരുന്നില്ല. ഗവര്‍ണര്‍ തമിലിസൈ സൗന്ദര രാജന്‍, കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡി, സംസ്ഥാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് എന്നിവരാണ് മോദിയെ സ്വീകരിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ആരോഗ്യ മേശമായതിനാലാണ് വിമാനത്താവളത്തില്‍ എത്താതിരുന്നതെന്നും വൈകുന്നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.