തിരുവനന്തപുരം: വയോധികയെ ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റഫീഖയും മകന്‍ ഷെഫീക്കും മുട്ടയ്ക്കാട് സ്വദേശിയായ 14കാരിയെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക കൊണ്ടാണെന്ന് പ്രതികള്‍.

14കാരിയെ തലയിലും വയോധികയെ ഷാളുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട ശേഷം ചുറ്റികയുപയോഗിച്ച് നെറ്റിയിലും തലയിലും അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌ക്രൂഡ്രൈവര്‍, പ്ലെയര്‍, സ്പാനര്‍ എന്നിവയോടൊപ്പമാണ് പഴക്കമുള്ള ചുറ്റിക ഇവര്‍ സൂക്ഷിച്ചിരുന്നത്. 14കാരിയെ കൊലപ്പെടുത്തിയതില്‍ ഇവര്‍ പിടിക്കപ്പെട്ടിരുന്നില്ല. പ്രതികളെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയോധികയുടെ കൊലപ്പെടുത്തിയ കേസില്‍ റഫീഖ, ഷഫീക്ക്, അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തെളിവെടുപ്പിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫൊറന്‍സിക് വിദഗ്ധരും തെളിവെടുപ്പിനെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക